വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:24.
പഞ്ചമുടിപ്പുഴ താണ്ടി ചെറുപുഞ്ചിരി ചുണ്ടിൽ ചൂടി കാടു കുലുക്കി വരുന്നേ സുര സുന്ദരകില്ലാടി കാണാതെളിനീരിനു മേലും കീഴും നാരദരാശി ചാട്ടുളീ വീശി കുഴി കുത്തി കിണറുകളാക്കി കുടിനീരങ്കം വെട്ടും വീരൻ യെവനോ അവൻ ഇവനേ ഈ അടിയൻ വേദപുരം തലൈവൻ (പഞ്ചമുടിപ്പുഴ...) കൂടോത്രക്കാടും കുഴിമാന്തിക്കൂടും ഊനം താങ്ങി കുറന്മാരുടെ അടവും അടിതടയും ഐതോണിച്ചാലും, കടലാടിച്ചേലും നേരേ നീണ്ടാൽ കടിപിടിക്കൂടും കിണറും കുളിമറയും മേനി ചൊല്ലി മുന്നേറുമ്പോൾ മടയയടഞ്ഞ ലോഹ്യങ്ങൾ കാടു കേറി മേയുന്നുള്ളിൽ കിണറുടഞ്ഞ തന്ത്രങ്ങൾ കൈക്കുമ്പിൾ മന്ത്രമോതി കാണാതാക്കീടും എൻ മായാജാലം വരം ചൂണ്ടി വാനം തോണ്ടി വെണ്ണീറാക്കി കണ്ണീരൂറ്റാൻ ഇതു താൻ കാക്കും കരങ്ങൾ ഈ അടിയൻ വേദപുരം വിരുതൻ (പഞ്ചമുടിപ്പുഴ...) പൂവലന്മാരേ പുതുമോടിക്കാരേ വീടും കൂടും വെടിയുന്നോരുടെ നേരും നെറിമറയും പൂവമ്പനാണെൻ ശരമാല ചൂടിൽ ചന്നം പിന്നം പുകമറയാക്കും പടഹപ്പടയണി ഞാൻ നീരെടുത്ത് നൽകാനെത്തും ജലസഹായിയാണേലും വേല കാട്ടുവോരെ ചൊല്ലാൻ കിണറു കോരുമുള്ളങ്ങൾ പാതാളം പമ്പയാക്കും ഓലപ്പാമ്പാക്കും ഞാൻ പാലം തീർക്കും മരഞ്ചാടി വേലത്തങ്ങൾ വേണ്ടേ വേണ്ടെന്നോർമ്മിച്ചോളിൻ ഇവനേ ശിങ്കത്തലൈവൻ ഈ അടിയൻ വേദപുരം തുണൈവൻ (പഞ്ചമുടിപ്പുഴ...) |