വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | വിദ്യാധരൻ ,സിന്ധു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 27 2015 06:38:42.
അഷ്ടനാഗങ്ങളെ കെട്ടിയണിഞ്ഞിട്ട് ദൃഷ്ടി കലർന്നെഴും പന്തലതിൽ പാലും പൊടിയുമേ പഞ്ചാമൃതക്കളം നാളികേരം മലർ തേങ്കുഴലും വിധമോരോന്നും നിങ്ങടെ മുൻപിൽ ആവോളം വെച്ചു ഞാൻ പൂജിക്കുന്നേ കൊട്ടിവിളിച്ചങ്ങ് പാടുന്ന നേരത്ത് ഞെട്ടിയുണര്‍ന്നെന്‍റെ പന്തലതില്‍ വാഴ്ക ഗണേശന്‍ കവികള്‍ താനുമേ വാഴ്ക മുകുന്ദന്‍ മഹേശരനും മുമ്പേയെഴുന്നള്ളി വാഴ്കനന്തനും വമ്പനാം വാസുകി തക്ഷകനും കാർക്കോടകന്‍ മഹാപത്മനും പത്മനും ശങ്കുബലാക്യന്മാർ ഗൂഡൻ താനും കാളീന്ദിയിൽ വാണ കാളീയൻ താനുമേ ഐരാവതാന്മണി നാഗങ്ങളും നിങ്ങളുടെ പാദസന്നിധീയെങ്കിലേ മങ്ങാതെ ഞാനിതാ കൈതൊഴുന്നേൻ മങ്ങാതെ ഞാനിതാ കൈതൊഴുന്നേൻ മങ്ങാതെ ഞാനിതാ കൈതൊഴുന്നേൻ ഇളകെന്‍ ഇള ഇളകെന്റെ നാഗേ ഇളക് ഇളകെന്റെ ഇളനാഗേ ഇളകിടും വായോ നടുക്കളത്തില്‍ ഇളക് ഇളകെന്റെ ഇളനാഗേ ഇളകിടും വായോ നടുക്കളത്തില്‍ അടിയാലേ ഇളകിവായോ ആടിയിളകേ മുടിയാലേ വായോ മുടിയിളകേ നാഗസ്ത്രീ കന്യാവേ നാഗരാജാവേ അടിയാലേ വായോ ആടിയിളകേ കാവിലെ വൃക്ഷമരം മുറിച്ചു പോയാല്‍ പാലുള്ള വൃക്ഷം കാട്ടി കുടിയിരുത്താം കാവിലെ ചിത്രകൂടം ഉടഞ്ഞുപോയാല്‍ നാഗമണി ചിത്രകൂടം വെട്ടി വെയ്ക്കുന്നെ നാഗത്തിന് പത്തുകളം പാട്ടുമുണ്ടല്ലോ ഭൂതത്തിന് ഒരു കളം വേറെയുമുണ്ടേ ഭൂതത്തിന് ഒരു കളം വേറെയുമുണ്ടേ ഭൂതത്തിന് ഒരു കളം വേറെയുമുണ്ടേ |