വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രേവതി ,ശുഭ പന്തുവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:46.
തൊഴുതിട്ടും തൊഴുതിട്ടും കൊതിതീരുന്നില്ലല്ലോ ഗുരുവായൂരപ്പാ നിന്നെ തിരുമുമ്പില്‍ കൈകൂപ്പും ശിലയായ് ഞാന്‍ മാറിയാല്‍ അതിലേറെ നിര്‍വൃതിയുണ്ടോ കൈവല്യരൂപനാം കാര്മേഘവര്ണ്ണാ കണ്ണാ ഞാനൊന്നു ചോദിച്ചോട്ടെ? കരുണതന്‍ കടലായിരുന്നിട്ടും നീയെന്തേ കാമിനി രാധയെ കൈവെടിഞ്ഞു? (കൈവല്യരൂപനാം) ദ്വാരകതന് വര്ണ്ണജാലങ്ങളില് മുങ്ങി ആ ഗോപവാടിയെ നീ മറന്നോ? കനകവും രത്നവും കണ്ടപ്പോള്‍ നിന്‍പ്രിയ കാളിന്ദിയെപ്പോലും നീ മറന്നോ? രുക്മിണിയില്‍, സത്യഭാമയില്‍ പ്രേമത്തിന് മുഗ്ദ്ധസ്വപ്നങ്ങള് നീ തൂവിയപ്പോള്‍ വൃന്ദാവനത്തിലെ നീലക്കടമ്പിന്റെ നൊമ്പരം വനമാലി നീ മറന്നോ? കൃഷ്ണതന്‍ കണ്ണീരു കണ്ടാല്‍ സഹിക്കാത്ത കൃഷ്ണാ, നീ രാധികയ്ക്കെന്തു നല്കി അനുരാഗകാവ്യചരിത്രത്തില് ആണിനെ കരിതേച്ചു കാണിച്ചതെന്തിനായ് നീ (കൈവല്യരൂപനാം) | |