വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എം ജയചന്ദ്രന്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാബു ആന്‍റണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 31 2015 05:10:13.
കൊടി കെട്ടി പാഞ്ഞു പോകും തങ്കത്തേരുമായി തുടി കൊട്ടി പാടിയെത്തും പൂരക്കാലമേ (കൊടി കെട്ടി) മനസ്സുകളുടെ മഞ്ഞുകൂട്ടില്‍ മഴവില്‍ക്കിളി വന്നു മെല്ലെ ചിറകടിയുടെ താളമോടെ കുറുകും പുലര്‍കാലമല്ലേ ഉതിരും കതിരിന്‍ തരികള്‍ തരുമോ (കൊടി കെട്ടി) കാലമാം ജാലക്കാരന്‍ കയ്യിലെ ചെപ്പും പന്തും കാമ്യമാം മന്ത്രം ചൊല്ലി മെല്ലെ മെല്ലെ എറിയുമ്പോള്‍ (കാലമാം ) ഇരുള്‍ വീണ മനസ്സിലെ മുത്തണിമുത്തുകള്‍ മുന്തിരിമണിയാകും നിറമാര്‍ന്നു മിനുങ്ങി വിളങ്ങിയ താരകള്‍ കാരിക്കനലാകും അരുളും പൊരുളും കതിരും പതിരാകും (കൊടി കെട്ടി) വേനലില്‍ വിങ്ങും തീരം മാരിയാലോളം തുള്ളും സൗമ്യമായി പൂക്കും സ്വപ്നം നോവണിഞ്ഞൊരുടല്‍ മൂടും (വേനലില്‍ ) പകല്‍ പാഞ്ഞു മറഞ്ഞൊരു ശാദ്വലവീഥികളിരവില്‍ തിരിതാഴ്ത്തും ഇതള്‍ മാഞ്ഞു കൊഴിഞ്ഞ ദലങ്ങളെ ഏതോ മാധവമെതിരേല്‍ക്കും കനവും നിനവും പറയാക്കഥയാകും (കൊടി കെട്ടി) |