വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | അമ്പിളിക്കുട്ടൻ |
രാഗം | വകുളാഭരണം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 19 2024 14:53:20.
പകൽപോയി പമ്പയാറ്റിൽ മുങ്ങിക്കുളിച്ചുയർന്നപ്പോൾ പലവിളക്കുകളായൊലിച്ചു പോയി വരിയായിട്ടൊഴുകുമാ മണിവിളക്കുകൾ ഭക്ത- ജനം വണങ്ങുന്ന പമ്പാവിളക്കുകളായ് ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ അന്നദാനപ്രഭുവേ ശരണം പൊന്നയ്യപ്പാ പരിസരത്തയ്യപ്പന്മാർ വിരിവച്ചിട്ടതിനുള്ളിൽ ഹരിഹരസുതഗീതം ആലപിക്കുന്നൂ ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ അന്നദാനപ്രഭുവേ ശരണം പൊന്നയ്യപ്പാ അടിയനീമരച്ചോട്ടിൽ തനിച്ചിരുന്നിവയെല്ലാം വിരചിച്ച തൃക്കരങ്ങൾ സ്മരിച്ചിടുന്നൂ ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ അന്നദാനപ്രഭുവേ ശരണം പൊന്നയ്യപ്പാ മലകളും പുഴകളും മകരസംക്രമത്തിന്റെ മരംകോച്ചും മഞ്ഞും മൂടി ധ്യാനിച്ചിടുന്നു ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ അന്നദാനപ്രഭുവേ ശരണം പൊന്നയ്യപ്പാ അറിയാതെ ചെയ്തുപോയ പിഴകൾതൻ ആഴിക്കുള്ളിൽ അവരവർ മനസുകൾ ഹോമിച്ചിടുന്നു ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ അന്നദാനപ്രഭുവേ ശരണം പൊന്നയ്യപ്പാ സ്വാമിയേ... ശരണം അയ്യപ്പാ... | |